ഇസ്രയേല്‍ കൊന്നത് 11,000 കുട്ടികളെ
ഗാസ സിറ്റി ഇസ്രയേല്‍ കടന്നാക്രമണത്തില്‍ ഗാസ മുനമ്ബിലും വെസ്റ്റ് ബാങ്കിലുമായി 11,000 വിദ്യാർഥികള്‍ കൊല്ലപ്പെട്ടെന്ന് പലസ്തീൻ വിദ്യാഭ്യാസ മന്ത്രാലയം.
ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 41,252 ആയി. ബുറൈജ് അഭയാർഥി ക്യാമ്ബില്‍ ഇസ്രയേല്‍ ചൊവ്വാഴ്ച നടത്തിയ ആക്രമണത്തില്‍ ഏഴുപേർ കൊല്ലപ്പെട്ടു. തകർന്ന കെട്ടിടത്തില്‍ അനവധിപേർ കുടുങ്ങിക്കിടക്കുന്നു.
അഭയാർഥികള്‍ക്ക് വിതരണത്തിനായി കൊണ്ടുവന്ന ഭക്ഷണത്തിന്റെ 83 ശതമാനവും ഇസ്രയേല്‍ സൈന്യം അതിർത്തിയില്‍ തടഞ്ഞുവച്ചിരിക്കുന്നതായി സന്നദ്ധസംഘടനകള്‍ അറിയിച്ചു. ഗാസവാസികള് ഭക്ഷണത്തിനായ് പുറത്തുനിന്നുള്ള ട്രക്കുകളെയാണ് ആശ്രയിക്കുന്നത്. ഇവരില്‍ ഭൂരിഭാഗത്തിനും ഒരുനേരത്തെ ഭക്ഷണം മാത്രമാണ് ലഭിക്കുന്നത്.
യമനിലെ ഹൂതി വിമതര് ഞാഴറാഴ്ച ശബ്ദാതിവേഗ മിസൈല് തൊടുത്തത് ഇസ്രയേലിനെ ഞെട്ടിച്ചിട്ടുണ്ട്. 11.4 മിനിറ്റില് രണ്ടായിരം കിലോമീറ്റര് പിന്നിട്ടാണ് മിസൈല് മധ്യ ഇസ്രയേലില് പതിച്ചത്. ഇസ്രയേലിന്റെ മിസൈല് കവചത്തിനുപോലും മിസൈല് തടുക്കാനായില്ല.
No comments